കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അടുത്ത മാസം 12 വർഷം പൂർത്തിയാക്കാനിരിക്കെ, കേന്ദ്രമന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളും കനത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിലെ ‘സേവാ തീർത്ഥി’ൽ വെച്ച് നടന്ന നാലര മണിക്കൂർ നീണ്ടമാരത്തോൺ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് (Council of Ministers) പ്രധാനമന്ത്രി നിലപാട്വ്യക്തമാക്കിയത്.
“കഴിഞ്ഞ കാലത്ത് എന്ത് സംഭവിച്ചു എന്നത് മറക്കുക, പൂർണ്ണമായും ഭാവിയിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക” എന്നായിരുന്നു അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്ക്നൽകിയ ശക്തമായ സന്ദേശം എന്നാണ് വിവരം.
യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗികസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് വൈകുന്നേരം 5 മണിക്ക് നിർണ്ണായക യോഗം വിളിച്ചുചേർത്തത്. കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ളസഹമന്ത്രിമാർ എന്നിവരടക്കം മുഴുവൻ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ മൂന്നാം ഊഴത്തിൽ രണ്ട് വർഷം തികയ്ക്കാൻ പോകുന്ന സർക്കാരിന്റെ പ്രവർത്തനവിലയിരുത്തൽ കൂടിയായിരുന്നു ഈ യോഗം. കാബിനറ്റ് സെക്രട്ടറിയും നീതി ആയോഗും വിവിധമന്ത്രാലയങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു.
ഭരണപരമായ കാര്യങ്ങളിൽ വേഗത കൂട്ടണമെന്നും ഫയലുകൾ വച്ചുതാമസിപ്പിക്കരുതെന്നുംപ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധികാര്യങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണം. ഭരണത്തിൽ കൂടുതൽ ലളിതവൽക്കരണംകൊണ്ടുവരണമെന്നും പരിഷ്കരണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും അത് സർക്കാരിന്റെപ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനത്തിൽ പിന്നിലായ മന്ത്രാലയങ്ങളോട്അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 12 വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് സജീവമായി എത്തിക്കാനുംമന്ത്രിമാർക്ക് നിർദ്ദേശമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ എണ്ണക്കടത്ത്തടസ്സങ്ങളും കാരണം രാജ്യത്തുണ്ടാകാൻ സാധ്യതയുള്ള ഇന്ധന വിലക്കയറ്റ ഭീഷണികളെ നേരിടാൻകൃത്യമായ മുൻകരുതലുകൾ എടുക്കാനും യോഗത്തിൽ തീരുമാനമായി.









