ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഊർജ്ജ മേഖലയിൽ നിർണ്ണായക പ്രഖ്യാപനവുമായി യുഎസ്വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയ്ക്ക് എത്രത്തോളം ആവശ്യമുണ്ടോ അത്രയുംഇന്ധനം വിൽക്കാൻ അമേരിക്ക തയ്യാറാണെന്നാണ് റൂബിയോ വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെസംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണക്കടത്തിൽകടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുമായിഅമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
യുഎസ് വിദേശകാര്യ സെക്രട്ടറിയായ ശേഷമുള്ള മാർക്കോ റൂബിയോയുടെ ആദ്യ ഔദ്യോഗികഇന്ത്യാ സന്ദർശനം നാളെ (മേയ് 23) ആരംഭിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.
യുഎസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണ ഉത്പാദനവും കയറ്റുമതിയും നടക്കുന്നസമയമാണിതെന്നും ഇന്ധന ആവശ്യങ്ങൾക്കായി ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ചർച്ചകൾനടന്നു വരികയാണെന്നും മിയാമിയിൽ വെച്ച് അദ്ദേഹം പറഞ്ഞു.
ഇന്ധന സുരക്ഷയ്ക്ക് പുറമെ വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലും ഇന്ത്യയുമായി ചേർന്ന്പ്രവർത്തിക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ വലിയൊരുപങ്കാളിയും സഖ്യകക്ഷിയുമാണെന്നും റൂബിയോ വ്യക്തമാക്കി.
മേയ് 23 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ന്യൂഡൽഹിക്ക് പുറമെ കൊൽക്കത്ത, ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും അദ്ദേഹം സന്ദർശിക്കും. ഇന്ധന സുരക്ഷ, പ്രതിരോധം, വ്യാപാരംതുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ, മേയ് 26-ന് ദില്ലിയിൽ നടക്കുന്ന ക്വാഡ്(Quad) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇന്ത്യൻവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഓസ്ട്രേലിയൻവിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരുംപങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വെല്ലുവിളികളും ക്വാഡ് യോഗത്തിൽപ്രധാന ചർച്ചയാകും. കൂടാതെ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ചടങ്ങുകളിലും റൂബിയോ പങ്കാളിയാകും.








