അഞ്ച് രാജ്യങ്ങളിലെ ചരിത്രപ്രധാനമായ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെ, അദ്ദേഹം വിദേശ നേതാക്കൾക്ക് നൽകിയചില അപൂർവ്വ സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഇറ്റലിസന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയമെലോണിയും ചേർന്നുള്ള ‘മെലോഡി’ റീലുകളും ട്രെൻഡുകളും ഇന്റർനെറ്റിൽ തരംഗംസൃഷ്ടിക്കുന്നതിനിടയിലാണ്, മറ്റൊരു സവിശേഷമായ ഇന്ത്യൻ സമ്മാനം അന്താരാഷ്ട്ര ശ്രദ്ധനേടുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എഫ്എഒ (Food and Agriculture Organisation) ഡയറക്ടർ ജനറൽ ക്യു ഡോംഗ്യുവിന് പ്രധാനമന്ത്രി സമ്മാനിച്ച അസമിന്റെ വിഖ്യാതമായ ‘ജോഹഅരി’യാണ് (Joha Rice) ഇപ്പോൾ ആഗോളതലത്തിൽ ചർച്ചാവിഷയം.
കേവലമൊരു ഭക്ഷ്യധാന്യം എന്നതിനപ്പുറം അസമിന്റെ സാംസ്കാരിക പൈതൃകവും അപൂർവ്വഗുണങ്ങളുമുള്ള ഒന്നാണ് ഈ സുഗന്ധ നെല്ലിനം.
പ്രധാനമന്ത്രിയുടെ ഈ നീക്കത്തോടെ അസമിന്റെ കാർഷിക പൈതൃകം ലോകവേദിയിൽതിളങ്ങിനിൽക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽകുറിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിഭാഗം മേധാവിക്ക് ജോഹ അരി സമ്മാനിച്ചതിന് പുറമെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് അസമിന്റെ തനതായ ‘ഏരി സിൽക്ക്’ (Eri Silk) പൊന്നാടയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.
പട്ടുനൂൽ പുഴുക്കളെ കൊല്ലാതെ അഹിംസാ മാർഗ്ഗത്തിലൂടെ നിർമ്മിക്കുന്ന ‘പീസ് സിൽക്ക്’ (Peace Silk) എന്നാണ് ഏരി സിൽക്ക് അറിയപ്പെടുന്നത്. പ്രധാനമന്ത്രിക്ക് അസമിനോടുള്ള സ്നേഹവുംഅസമിന്റെ ആഗോള സ്വാധീനവുമാണ് ഈ സമ്മാനങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഹിമന്ത ബിശ്വശർമ്മ കൂട്ടിച്ചേർത്തു. ഇതോടെയാണ് എന്താണ് ജോഹ അരിയുടെ പ്രത്യേകത എന്നറിയാൻസോഷ്യൽ മീഡിയയിൽ തിരച്ചിൽ ശക്തമായത്.
അസമിന്റെ തനതായ കാലാവസ്ഥയിൽ മാത്രം വിളയുന്ന ജോഹ അരി അതിന്റെ സവിശേഷമായസ്വാഭാവിക സുഗന്ധം കൊണ്ടാണ് ലോകപ്രശസ്തമായത്. വളരെ ചെറിയ മണികളുള്ള ഈ അരിവേവിച്ചു കഴിയുമ്പോൾ ഒട്ടിപ്പിടിക്കാതെ, മൃദുവും പഞ്ഞിപോലെയുമാണ് ഇരിക്കുക. അസമിലെജോർഹട്ട്, ശിവസാഗർ, ഗോലാഘട്ട്, ദരാംഗ്, നഗോൺ തുടങ്ങിയ ജില്ലകളിലെ ഫലഭൂയിഷ്ഠമായമണ്ണും കനത്ത മഴയും ഈ പ്രദേശത്തെ പ്രത്യേക അന്തരീക്ഷവുമാണ് ഈ അരിക്ക് ഇത്രയും മികച്ചസുഗന്ധം നൽകുന്നത്. ഈ പ്രത്യേകതകൾ കണക്കിലെടുത്ത് 2017 ഏപ്രിൽ 27-ന് ജോഹ അരിക്ക്ഭൂപ്രദേശ സൂചിക പദവി (GI Tag) ലഭിച്ചിരുന്നു. ഔഷധഗുണങ്ങളുടെ കാര്യത്തിലും ജോഹ അരിഏറെ മുന്നിലാണ്. അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർനടത്തിയ പഠനമനുസരിച്ച്, ഈ അരിയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെഅളവ് കുറയ്ക്കാനും പ്രമേഹത്തെ പ്രതിരോധിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുംസഹായിക്കുമെന്നാണ് കണ്ടെത്തൽ. അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ തലവന് തന്നെഇത്തരമൊരു അപൂർവ്വ ഇനം സമ്മാനിച്ചതിലൂടെ ഇന്ത്യയുടെ കാർഷിക വൈവിധ്യത്തെ ലോകത്തിന്മുന്നിൽ കൃത്യമായി അടയാളപ്പെടുത്താൻ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നാണ് വിദഗ്ധർവിലയിരുത്തുന്നത്.












