സ്വന്തം മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം പ്രകടിപ്പിച്ച്അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം നിലവിൽ നേരിടുന്ന ഇറാൻ യുദ്ധപശ്ചാത്തലവും കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളുമാണ് മകന്റെ വിവാഹത്തിന് എത്തുന്നതിൽ നിന്ന്ട്രംപിനെ തടയുന്നത്. ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകനും 48 കാരനുമായ ഡൊണാൾഡ് ട്രംപ്ജൂനിയറിന്റെ രണ്ടാം വിവാഹം ഈ വരാനിരിക്കുന്ന വാരാന്ത്യത്തിൽ ബഹാമാസിലെ ഒരു സ്വകാര്യദ്വീപിൽ വെച്ച് നടക്കാനിരിക്കെയാണ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് തന്റെഅസൗകര്യം തുറന്നുപറഞ്ഞത്.
പ്രമുഖ മോഡലും ഇൻഫ്ലുവൻസറുമായ ബെറ്റിന ആൻഡേഴ്സൺ (39) ആണ് ട്രംപ് ജൂനിയറിന്റെവധു.
മകന്റെ കല്യാണത്തിന് താൻ പോകണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇപ്പോൾഅതിനുള്ള സമയമല്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. “എനിക്ക് അവിടെ പോകാൻ വലിയതാല്പര്യമുണ്ട്. അതൊരു ചെറിയ സ്വകാര്യ ചടങ്ങാണ്, പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷേ എനിക്കിപ്പോൾ കൃത്യമായ സമയമല്ല ഇത്. എനിക്ക് മുന്നിൽ ഇറാൻ യുദ്ധവും മറ്റ് വലിയആഗോള പ്രതിസന്ധികളുമുണ്ട്.” ട്രംപ് പറഞ്ഞു.
യുദ്ധത്തിനിടയിൽ ആഡംബര പൂർവ്വം വിവാഹം കഴിക്കുന്നത് പ്രതിപക്ഷ വിമർശനങ്ങൾക്ക്കാരണമാകുമെന്ന ഭയത്താൽ ആദ്യം വൈറ്റ് ഹൗസിൽ നടത്താനിരുന്ന വിവാഹ ചടങ്ങുകൾ പിന്നീട്ബഹാമാസിലെ സ്വകാര്യ ദ്വീപിലേക്ക് മാറ്റുകയായിരുന്നു. ജനപിന്തുണ കുറയുന്നതിനിടയിൽ ഈവിവാഹത്തിന് പോയാലും പോയില്ലെങ്കിലും മാധ്യമങ്ങൾ തന്നെ വേട്ടയാടുമെന്നും ട്രംപ് പരിഭവിച്ചു.
“ഞാൻ പോയാലും അവർ എന്നെ കൊല്ലും, പോയില്ലെങ്കിലും കൊല്ലും. വ്യാജ വാർത്താമാധ്യമങ്ങൾക്ക് എപ്പോഴും വിമർശിക്കാൻ എന്തെങ്കിലും വേണമല്ലോ.” ട്രംപ് കൂട്ടിച്ചേർത്തു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വാരാന്ത്യത്തിൽബഹാമാസിന് പകരം ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലുള്ള തന്റെ ഗോൾഫ് ക്ലബ്ബിലാണ് ട്രംപ്സമയം ചെലവഴിക്കുക എന്നാണ് വിവരം. അതിനാൽ തന്നെ അദ്ദേഹം വിവാഹത്തിൽപങ്കെടുത്തേക്കില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












