ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്രം വർഷങ്ങൾക്ക് മുൻപ് തന്നെ ഉയരുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ കോൺഗ്രസ് ഇതിന് ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സിർസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം യാഥാർത്ഥ്യം ആകാൻ ഇത്രയും കാലം നാം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാകില്ലായിരുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്ക് തൊട്ട് പിന്നാലെ തന്നെ ക്ഷേത്രം ഉയരുമായിരുന്നു. എന്നാൽ കോൺഗ്രസ് ഇതിന് ശ്രമിച്ചില്ല. ഇതോടെയാണ് രാമക്ഷേത്രം എന്ന ആഗ്രഹം അകലെയായത്. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് പിന്നാലെ കോൺഗ്രസിനെ പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണിച്ചു. എന്നാൽ ഈ ക്ഷണവും കോൺഗ്രസ് നിരസിക്കുകയായിരുന്നു. രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം തള്ളിക്കളഞ്ഞ പാർട്ടിയെ ജനങ്ങളും തള്ളിക്കളയും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തോട് അനുകൂല നയമാണ് കോൺഗ്രസ് പാർട്ടി വച്ചു പുലർത്തുന്നത്. ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് കോൺഗ്രസ് നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണ്. ഭീകരാക്രമണത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നുണ്ടായ അപകടം എന്നായിരുന്നു കോൺഗ്രസ് നേതാവ് പരാമർശിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post