ബംഗളൂരു : വയനാട്ടിൽ സീറ്റ് നേടാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ തേടുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ സീറ്റ് വിജയിക്കുന്നതിനാണ് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായ പിഎഫ്ഐയെ ഉപയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരിയ ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിലെ ബെളഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആസ്തി വർദ്ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും സഹോദരിയും അധികാരത്തിൽ വന്നാൽ ജനങ്ങളുടെ സ്വത്തിന്റെയും സമ്പത്തിന്റെയും പൊന്നിന്റെയും എന്തിനേറെ താലിമാലയുടെ എക്‌സ്-റേ വരെ അവർ എടുക്കും. ഇത് എല്ലാം തട്ടിയെടുത്ത് പ്രിയപ്പെട്ട വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോൺഗ്രസിൻറെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നത് . ഈ കൊള്ള നടക്കാൻ നിങ്ങൾ അനുവദിക്കുമോ? മോദി ചോദിച്ചു.
Discussion about this post