ന്യൂഡൽഹി: കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രികയിലൂടെ ഒളിച്ചു കടത്താൻ ശ്രമിച്ചത് മുസ്‌ലിം ലീഗിന്റെ നിലപാടാണെന്നും, അത് മാദ്ധ്യമങ്ങൾ പുറത്ത് കൊണ്ട് വരാൻ വേണ്ടി ഞാൻ 10 ദിവസത്തോളം കാത്തിരുന്നുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 ദിവസം കാത്ത് നിന്നിട്ടും മാദ്ധ്യമങ്ങളുടെ ഒരനക്കവും കാണാത്തതിനാലാണ് എനിക്ക് ഇടപെടേണ്ടി വന്നത് എന്നും പ്രധാനമന്ത്രി തുറന്ന് പറഞ്ഞു.
സത്യം തുറന്നു പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. വസ്തുതാപരമായ നിഷ്പക്ഷമായ സത്യം അറിയുക എന്നത് ജനങ്ങളുടെ അവകാശമാണ്, അത് മാത്രമാണ് ഞാൻ ചെയ്തത്. അതെന്റെ ഉത്തരവാദിത്വം കൂടെയാണ്, പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഏപ്രിൽ 5 ന് കോൺഗ്രസ് പാർട്ടി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കുകയും ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നൽ നൽകുകയും ചെയ്തു, ന്യൂനപക്ഷങ്ങൾക്ക് ബാങ്കുകൾ സ്ഥാപനപരമായ വായ്പ നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യയുടെ സ്വത്തിൽ പ്രാഥമിക അധികാരം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞു കൊണ്ടുള്ള മൻമോഹൻ സിംഗിന്റെ പ്രസ്താവനയും പുറത്ത് വന്നിരുന്നു.
തുടർന്ന്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്‌ലിം പ്രീണനം ആയിരിക്കും നടത്തുക എന്ന് തുറന്നു പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി വിവിധയിടങ്ങളിൽ പ്രസംഗിച്ചിരുന്നു. ഇത് പ്രതിപക്ഷം വിവാദമാക്കാൻ ശ്രമിച്ച സാഹചര്യത്തിൽ കൃത്യമായ വസ്തുതകളോടെ ബി ജെ പി പ്രതിരോധമൊരുക്കുകയും ചെയ്തു.
എന്നാൽ ഈ വിഷയം ഞാൻ ആയിരുന്നില്ല പുറത്ത് കൊണ്ട് വരേണ്ടിയിരുന്നത് മറിച്ച് മാദ്ധ്യമങ്ങൾ ആയിരിന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ പ്രധാനമന്ത്രി ചെയ്തത്.
“കോൺഗ്രസ് പ്രകടനപത്രികയെ സംബന്ധിച്ചിടത്തോളം, ദയവായി ആരെങ്കിലും എന്നോട് പറയൂ, തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രിക വെറും ഷോപീസുകൾക്ക് വേണ്ടിയാണോ? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രകടനപത്രിക വായിക്കുക എന്നത് മാദ്ധ്യമങ്ങളുടെ കടമയാണ് . ഞാൻ കാത്തിരിക്കുകയായിരുന്നു.
“മാനിഫെസ്റ്റോ കാണുമ്പോൾ മാധ്യമങ്ങൾ ഞെട്ടിപ്പോകും എന്നായിരുന്നു ഞാൻ വിശ്വസിച്ചത്. എന്നാൽ കോൺഗ്രസ് പറഞ്ഞത് അതെപോലെ ഏറ്റു പാടുക മാത്രമാണ് മാദ്ധ്യമങ്ങൾ ചെയ്തത്. ഇത് ഈ സംവിധാനത്തിന്റെ തന്നെ വലിയ അഴിമതിയാണെന്നാണ് തോന്നുന്നത് , പ്രകടനപത്രികയിലെ നിഷേധാത്മകമായ കാര്യങ്ങൾ ആരെങ്കിലും ആരെങ്കിലും പുറത്തുകൊണ്ടുവരാൻ ഞാൻ 10 ദിവസം കാത്തിരുന്നു. പക്ഷെ ആരും ഉണ്ടായില്ല അത് കൊണ്ട് തന്നെ നിഷ്പക്ഷമായ രീതിയിൽ, ഈ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഞാൻ നിർബന്ധിതനായി, ”ഒരു സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു
Discussion about this post