അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും നിലവിൽ മുടങ്ങിയിട്ടുണ്ട് . യു.എ.ഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയവയിൽ പെടുന്നു.
ആഭ്യന്തരവും അന്തർദേശീയവുമായി പ്രതിദിനം 360 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതില്‍ പകുതിയോളം സര്‍വീസുകള്‍ ഏതാനും ദിവസങ്ങള്‍കൂടി മുടങ്ങുമെന്നാണ് എയർ ഇന്ത്യ നൽകുന്ന വിവരം. എന്നാൽ അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.
ടാറ്റ ഗ്രൂപ്പുമായി ലയിച്ചതിനെ തുടർന്ന്, പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ വിമാനത്തിലെ ജീവനക്കാരെ വിവിധ തട്ടുകളിലാക്കുന്നതിന് എതിരായാണ് ഇപ്പോൾ സമരം നടക്കുന്നത്.
ക്യാബിൻ ക്രൂവിൻ്റെ ഒരു വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയൻ (AIXEU) എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയും ജീവനക്കാരോടുള്ള എയർ ഇന്ത്യയുടെ പെരുമാറ്റത്തിൽ തുല്യതയില്ലായ്മയും ആണ് സമരത്തിന് കാരണമായി ആരോപിക്കുന്നത്.
ഇൻ്റർവ്യൂവിൽ വിജയിച്ചിട്ടും ചില സ്റ്റാഫ് അംഗങ്ങൾക്ക് അന്യായമായി താഴ്ന്ന ജോലികൾ വാഗ്ദാനം ചെയ്തതായി ക്രൂ ആരോപിക്കുന്നു, ഇത് തൊഴിലാളികൾക്കുള്ളിൽ അസമത്വത്തമാണ് എന്നാണ് യൂണിയൻ ആരോപിക്കുന്നത്
Discussion about this post