മോസ്കോ : ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ വിഘടന വാദി ഗുർപത്വന്ത് പന്നൂൻ വധ ശ്രമം കേസിൽ വാഷിംഗ്ടൺ ഇതുവരെ “വിശ്വസനീയമായ വിവരങ്ങളോ” “തെളിവുകളോ” നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂണിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള യുഎസിൻ്റെ അവകാശവാദങ്ങൾ വ്യാഴാഴ്ച തള്ളിക്കളഞ്ഞ് റഷ്യ.
ഇന്ത്യയിലെ “ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാക്കാനും” നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ “സങ്കീർണ്ണമാക്കാനും” ആണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ആരോപിച്ചു.
“ഇന്ത്യയുടെ ദേശീയ മാനസികാവസ്ഥയെയും ചരിത്രത്തെയും കുറിച്ച് വാഷിംഗ്ടണിന് നേരിയ ധാരണ പോലുമില്ല , അത് കൊണ്ട് തന്നെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അമേരിക്ക തുടരുകയാണ് . അമേരിക്കയുടെ പ്രവർത്തനങ്ങൾ വ്യക്തമായും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഉള്ള ഇടപെടൽ ആണ്. പന്നൂൻ വധക്കേസ് സംബന്ധിച്ച ഊഹാപോഹങ്ങളെ സംബന്ധിച്ചിടത്തോളം, തെളിവുകളില്ലാത്തതിനാൽ, അത് സ്വീകാര്യമല്ല… അവർ ഇന്ത്യയെ ഒരു രാജ്യമെന്ന നിലയിൽ ബഹുമാനിക്കുന്നില്ല,” സഖരോവ ഒരു പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post