ന്യൂഡൽഹി: എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാൾ എംപി. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും അവർ പറഞ്ഞു. പോരാടാൻ തന്നെയാണ് തീരുമാനമെന്നും സ്വാതി മലിവാൾ കൂട്ടിച്ചേർത്തു.അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് പ്രതികരണം.
ബൈഭവ് കുമാർ തന്നെ മുൻ വീട്ടിനുള്ളിൽ വച്ച് മർദിച്ചുവെന്ന ആരോപണത്തിൽ ആം ആദ്മി നേതാക്കൾ തന്നെ അപമാനിക്കുകയാണെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി. .താൻ പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം കേസിൽ കെജ്രിവാളിൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കും. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post