കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം. ദുരന്തമുണ്ടായാൽ ഏറ്റവുമാദ്യം ഓടിയെത്തുന്ന സുഹൃത്ത്. ഒരുകാലത്ത് സഹായം ചോദിച്ച് ലോകരാജ്യങ്ങൾക്ക് പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ലോകത്തിന് തന്നെ കൈത്താങ്ങാകുന്നു. ഒരു കാലത്ത് മാറ്റി നിത്തിയിരുന്ന നമ്മെ ഇന്ന് ലോകം മുറുകെ പിടിയ്ക്കുന്നുണ്ട് എങ്കിൽ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ മോദി സർക്കാരിന് കീഴിൽ അതിവേഗമാണ് ഭാരതം ലോകരാജ്യങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത്. ഇതിലേക്ക് വഴിവച്ചതാകട്ടെ മികച്ച വിദേശകാര്യ നയങ്ങളും.
എല്ലാവർക്കും മുൻപേ ഭാരതം. ഏറ്റവുമാദ്യം രാജ്യതാത്പര്യം.. ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട. ലോകരാജ്യങ്ങളുമായി അതിവേഗം സൗഹൃദത്തിലാകാൻ ഈ അജണ്ടയാണ് സഹായിച്ചത്. 10 വർഷക്കാലം കൊണ്ട് വലിയ വളർച്ചയാണ് നാനാമേഖലകളിലും ഇന്ത്യയ്ക്ക് സംഭവിച്ചത്.
നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി മികച്ച ബന്ധമാണ് പ്രധാനമന്ത്രിയ്ക്കുള്ളത്. മുൻ പ്രസിഡന്റുമാരായ ഒബാമ, ഡൊണാൾഡ് ട്രംപ് എന്നിവരുമായും ഇതേ ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു. ഈ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത്
ലോകത്തെ പ്രമുഖ മുസ്ലിം രാജ്യങ്ങളുമായുള്ള സൗഹൃദവും രാജ്യതാത്പര്യത്തിൽ നിർണായക പങ്കു വഹിക്കുന്നു. യുദ്ധങ്ങൾക്കിടെ പെട്ടുപോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന കാര്യത്തിലായാലും ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാവിക സേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന കാര്യത്തിലായാലും സമഗ്രമായ മാറ്റമുണ്ടാക്കാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. സമ്മർദ്ദം ആവശ്യമായ ഘട്ടത്തിൽ ശക്തി ഉപയോഗിച്ച് പാകിസ്താനിൽ നിന്ന് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞതും രാജ്യത്തിന്റെ കരുത്ത് വെളിവാക്കുന്നതായിരുന്നു.
കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞപ്പോൾ പരാതിയുമായി നടന്ന പാകിസ്താൻ ലോകത്ത് ഒറ്റപ്പെട്ടു പോയതിന്റെ കാരണവും പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച ആഗോള പ്രതിച്ഛായ തന്നെയായിരുന്നു. കരുത്തുറ്റ സൈനിക ശക്തിയും ആണവ രാജ്യവും ഒപ്പം ലോകത്ത് ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമെന്ന അനുകൂല ഘടകങ്ങൾ കൃത്യമായി ഉപയോഗിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രവർത്തനം. ജനങ്ങൾ അംഗീകരിക്കുന്ന , സ്ഥിരതയുള്ള സർക്കാർ എന്നത് മറ്റൊരു ഘടകമായി. ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഭരണത്തലവൻ എന്ന പ്രതിച്ഛായയും നിർണായക പങ്കു വഹിച്ചു. അടിച്ചാൽ വീട്ടിൽ കയറി തിരിച്ചടിക്കും എന്ന പ്രതിരോധ നയം ശക്തിയുള്ള രാഷ്ട്രമെന്ന ബഹുമാനത്തിന് ഭാരതത്തെ പ്രാപ്തമാക്കുകയും ചെയ്തു.
നരേന്ര്ുമോദിയെ താഴെയിറക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിനും ഏറ്റവും വലിയ തലവേദന മോദിയുടെവിദേശ നയത്തിന്റെ മികച്ച നേട്ടങ്ങളാണ്.. ഓരോ ഇന്ത്യക്കാരനും അവന്റെ രാജ്യം ആഗോളതലത്തിൽ നേടിയ ഉന്നത സ്ഥാനത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് തന്നെ മൂന്നാം വട്ടവും മോദി അധികാരത്തിലെത്തിയാൽ ആ വിജയത്തിൽ രാജ്യത്തിന്റെ വിദേശനയത്തിലെ മാറ്റം നിർണായകമായിട്ടുണ്ടെന്നതിൽ സംശയമില്ല.
Discussion about this post