ലക്‌നൗ: ലൈംഗികമായി പീഡനത്തിനിരയാക്കുകയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ കൊലപ്പെടുത്തി 15 കാരൻ. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം.
46 കാരനായ ഹജീം നജാക്കത്ത് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും മക്കളും പുറത്ത് പോയ സമയത്താണ് കൊലപാതകം നടന്നത്. ഈ സമയത്ത് 15 കാരനെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുകയായിരുന്നു. സമ്മതിക്കാഞ്ഞതിനെ തുടർന്ന് മുൻപത്തെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
കുട്ടി വീട്ടിലെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ 15 കാരൻ ചെറുത്തുനിൽക്കുകയും കയ്യിൽ കിട്ടിയ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാൻ ശ്രമിക്കവെ 46 കാരന് മാരകമായി പരിക്കേൽക്കുകയുമായിരുന്നു.
പിന്നാലെ കുട്ടി അശ്ലീല വീഡിയോ സേവ് ചെയ്തിരുന്ന ഫോൺ എടുത്ത് ടെറസിലേക്ക് പോകുകയും എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ആളെ കൊല്ലാൻ ഉപയോഗിച്ച മൂർച്ചയുള്ള ആയുധം താഴെ എറിഞ്ഞു.
Discussion about this post