ഉത്തർപ്രദേശ്; രാമഭക്തർക്ക് നേരെ വെടിയുതിർത്ത കോൺഗ്രസിനും എസ്പിക്കും വോട്ട് ചെയ്യണോ എന്ന് യുപിയിലെ ജനങ്ങളോടോ അമിത് ഷായുടെ ചോദ്യം. 70 വർഷമായി മുടങ്ങിക്കിടന്ന രാമ ക്ഷേത്രം നിർമ്മിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് ഈ തിരഞ്ഞെടുപ്പ്. നിങ്ങൾക്ക് കഴിയുമോ? രാമഭക്തർക്ക് നേരെ വെടിയുതിർത്ത എസ്പിക്കും കോൺഗ്രസിനും വോട്ട് ചെയ്യൂ, രാമക്ഷേത്രം നിർമ്മിച്ച നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കണോ?രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് ഈ തിരഞ്ഞെടുപ്പെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലം വന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലി നഷ്‌ടപ്പെടുമെന്നും അമിത് ഷാ ഇന്ന് ഉത്തർപ്രദേശിൽ പറഞ്ഞു.ആദ്യ അഞ്ചുഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ ബി.ജെ.പി. 310 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. കോണ്‍ഗ്രസ് 40-ൽ കൂടുതല്‍ സീറ്റുകള്‍ നേടില്ലെന്നും ഫലംവന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പണിപോകുമെന്നും അമിത് ഷാ പറഞ്ഞു.
ആദ്യ അഞ്ചുഘട്ടം തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ എന്റെ കൈയിലുണ്ട്. അതില്‍ത്തന്നെ മോദി 310 സീറ്റുകള്‍ പിന്നിട്ടുകഴിഞ്ഞു. രാഹുല്‍ 40-ലേറെ സീറ്റുകള്‍ പോലും നേടില്ല. അഖിലേഷ് യാദവിന് നാലുസീറ്റുപോലും കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
Discussion about this post