കോൺഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം നിർമിച്ച അല്ലൂരി സീതാരാമ രാജുഅന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം. മുൻകാലങ്ങളിൽരാജ്യത്തെ വിമാനത്താവളങ്ങൾക്കും മറ്റ് പ്രധാന പദ്ധതികൾക്കും ഒരേയൊരു കുടുംബത്തിലെഅംഗങ്ങളുടെ പേരുകൾ മാത്രമാണ് നൽകിയിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.എന്നാൽഎൻഡിഎ സർക്കാർ ആ പരമ്പരാഗത രീതി തിരുത്തിക്കുറിച്ച് രാജ്യത്തിന്റെ യഥാർത്ഥനായകന്മാരെയും സാംസ്കാരിക പ്രതിഭകളെയും ആദരിക്കാൻ തീരുമാനിച്ചതായി അദ്ദേഹംകൂട്ടിച്ചേർത്തു.
അയോധ്യയിലെ വിമാനത്താവളത്തിന് മഹർഷി വാല്മീകിയുടെ പേരും പഞ്ചാബിലെവിമാനത്താവളത്തിന് സന്ത് രവിദാസിന്റെ പേരും നൽകിയത് ഇതിന് ഉദാഹരണമാണെന്ന്പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ പരമ്പരയിലാണ് സ്വാതന്ത്ര്യസമര സേനാനിയും ഗോത്രവർഗ്ഗക്കാരുടെഅവകാശങ്ങൾക്കായി പോരാടുകയും ചെയ്ത അല്ലൂരി സീതാരാമ രാജുവിന്റെ പേര്ആന്ധ്രാപ്രദേശിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകിയത്. ഈവിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിക്കും രാജ്യസേവനത്തിനുള്ള വലിയൊരുപ്രചോദനമായിരിക്കും ഈ നാമം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലെ ഭോഗാപുരത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ(PPP) ജിഎംആർ ഗ്രൂപ്പ് നിർമ്മിച്ച അത്യാധുനിക ഹരിത വിമാനത്താവളത്തിന് 5,640 കോടിരൂപയിലേറെയാണ് ചെലവ് വന്നത്. 2014-ലെ വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിന് ലഭിക്കുന്നആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളമാണിത്.പ്രതിവർഷം 60 ലക്ഷത്തോളംയാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ ടെർമിനൽ, വരും വർഷങ്ങളിൽ വികസനകുതിപ്പിന് വേഗം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2014-ൽ രാജ്യത്ത് കേവലം 74 വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അത് 166 ആയി ഉയർത്തിയെന്നുംസാധാരണക്കാർക്കും വ്യോമയാത്ര സാധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചടങ്ങിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വിമാനത്താവളത്തിന് പുറമെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായകുതിപ്പിനും വഴിയൊരുക്കുന്ന 17,900 കോടി രൂപയുടെ മറ്റ് പദ്ധതികളുടെ തറക്കല്ലിടലുംപ്രധാനമന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു. ആന്ധ്രാപ്രദേശിനെ നിർമ്മാണ രംഗത്തെയുംസാങ്കേതികവിദ്യയുടെയും പ്രധാന ഹബ്ബാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നുംമോദി കൂട്ടിച്ചേർത്തു.










