ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മേഖലയിൽ സുരക്ഷാസേന വ്യാപകതിരച്ചിൽ തുടരുന്നു. ആസൂത്രിതമായി നടന്ന ഈ ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബകമാൻഡർ ലത്തീഫ് ഭട്ടും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്നാണ് സുരക്ഷാ ഏജൻസികളുടെപ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷാ സാഹചര്യംവിലയിരുത്തുന്നതിനായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽഉന്നതതല സുരക്ഷാ യോഗം ചേർന്നു. ഭീകരരെ എത്രയും വേഗം കണ്ടെത്തി വകവരുത്താൻസുരക്ഷാസേനയ്ക്ക് അദ്ദേഹം കർശന നിർദേശം നൽകി.
കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ ജോലി ചെയ്യുകയായിരുന്ന ഛത്തീസ്ഗഡ് സ്വദേശികളായതൊഴിലാളികൾക്ക് നേരെയാണ് ഭീകരർ അടുത്തടുത്ത് നിന്ന് അതിക്രൂരമായി വെടിയുതിർത്തത്. സംഭവസ്ഥലത്തു വച്ച് തന്നെ ദീപക് എന്ന തൊഴിലാളി കൊല്ലപ്പെടുകയും, ഗുരുതരമായി പരുക്കേറ്റഭൂപേന്ദർ എന്നയാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വെടിവയ്ക്കുന്നതിന് മുൻപ് ഭീകരർ തൊഴിലാളികളോട് അവരുടെ മതവും ജാതിയും ചോദിച്ചതായികൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ദൃക്‌സാക്ഷികളും ആരോപിച്ചു. എന്നാൽ ഇക്കാര്യംസുരക്ഷാസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിരീക്ഷണങ്ങളും നൽകിയത് ഭട്ടിന്റെ പ്രധാനസഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ചെറിയതോക്കുകൾ പ്രയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തുകയും തുടർന്ന് സാധാരണക്കാർക്കിടയിലേക്ക്മറയുകയും ചെയ്യുന്ന ‘ഹൈബ്രിഡ് ഭീകരരുടെ’ രീതിയാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഭീകര സംഘത്തിലെ ഒരാൾ പാകിസ്ഥാൻ സ്വദേശിയും മറ്റൊരാൾ പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ടതദ്ദേശീയനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഭീകരാക്രമണത്തെ തുടർന്ന് കുൽഗാമും സമീപ പ്രദേശങ്ങളും പൂർണ്ണമായും സുരക്ഷാസേനയുടെവളയത്തിലാണ്.പ്രദേശത്തെ കാടുകളിലും സമീപ ഗ്രാമങ്ങളിലും സൈന്യവും സിആർപിഎഫുംജമ്മു കശ്മീർ പൊലീസും സംയുക്തമായി വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. വാലിയിലുള്ളഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി അടിയന്തര ജാഗ്രതാ നിർദേശവുംനൽകിയിട്ടുണ്ട്.










