ന്യൂഡൽഹി : ഇടക്കാല ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി അവധിക്കാല ബെഞ്ച്. ഡൽഹി മദ്യ നയ അഴിമതി കേസിൽ ജാമ്യത്തിൽ കഴിയുന്ന കെജ്രിവാളിന്റെ ഇടക്കാല ജാമ്യം ജൂൺ ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് .
മുഖ്യമന്ത്രിക്ക് ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ദീപങ്കർ ദത്ത ഇരിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ ഹർജി അടിയന്തര ലിസ്റ്റിംഗിനായി പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് അഭിഷേക് സിംഗ്വി ചോദിച്ചു.
തന്റെ ഭാരം വല്ലാതെ കുറഞ്ഞെന്നും, ഇത് ഗുരുതരമായ എന്തോ രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മെഡിക്കൽ ടെസ്റ്റുകൾക്കായി ജാമ്യം ഒരാഴ്ച കൂടി നീട്ടി നൽകാനും ആണ് അപേക്ഷ നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി അരവിന്ദ് കെജ്രിവാളിന് മെയ് 10ന് 21 ദിവസത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ 1വരെ ജാമ്യത്തിൽ കഴിയുന്ന കെജ്രിവാളിന് ജൂൺ 2 ന് തീഹാർ ജയിലിലേക്ക് മടങ്ങണം.
Discussion about this post