ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാവുന്നു, പാരീസിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയർലൈൻസ് വിമാനത്തിന് ഇന്ന് ബോംബ് ഭീഷണിയ ഇതോ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണി വിസ്താര എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. േ്രപാട്ടോക്കോൾ പാലിച്ചുകൊണ്ട് വിവരം ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജൻസികളുമായി തങ്ങൾ പൂർണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.
പാരിസിലെ ചാൾസ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്.യാത്രയ്ക്കിടെ ഛർദ്ദി ഉണ്ടായാൽ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പർബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടൻ നിലത്തിറക്കിയത്. രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
വെള്ളിയാഴ്ച 177 യാത്രക്കാരുമായി ഡൽഹി-ശ്രീനഗർ വിസ്താര വിമാനത്തിന് ആകാശത്ത് ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നാലെ വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറക്കുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിനും സമാനമായ ബോംബ് ഭീഷണി നേരിട്ടു. എല്ലാ യാത്രക്കാരെയും എമർജൻസി എക്‌സിറ്റുകൾ വഴി ഒഴിപ്പിച്ചു, പരിശോധനയ്ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി
Discussion about this post