ന്യൂഡൽഹി: കേരളത്തിലെസംഘ പ്രവർത്തകരെ കുറിച്ച് വാനോളം പുകഴ്ത്തി പ്രധാനമന്ത്രി. കേരളത്തിലെ സംഘ പ്രവർത്തകർ ഒരുപാട് അനുഭവിച്ചവർ ആണെന്നും എന്നാൽ വളരെ വലിയ അന്യായങ്ങൾ അനുഭവിച്ചിട്ടും കേരളത്തിലെ പാർട്ടി പ്രവർത്തകർ തങ്ങളുടെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ലെന്നും നരേന്ദ്ര മോദി തുറന്നു പറഞ്ഞു.
ഇന്ത്യയിലെ ഒരു പാർട്ടിയിലെ പ്രവർത്തകർക്കും ഇത്ര വലിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. കാശ്‌മീരിൽ പോലും സംഘ പ്രവർത്തകർ കേരളത്തിൽ സംഭവിച്ചത് പോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വിജയം എന്നത് വിദൂര ഭാവിയിൽ പോലും അവർക്ക് ദൃശ്യമായിരുന്നില്ല എങ്കിലും അവർ സംഘത്തിൽ അടിയുറച്ചു നിന്നും. സംഘത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത് ബലിദാനികളായി.
ഇന്ന് കേരളത്തിൽ നിന്ന് ബി ജെ പി ക്ക് ഒരു പ്രതിനിധി ഉണ്ടെന്ന് പറയുന്നത് വലിയൊരു വിജയമാണ്, നരേന്ദ്ര മോദി പറഞ്ഞു
Discussion about this post