ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സ്ഥാനാർത്ഥികൾ പാർലമെൻ്റ് അംഗങ്ങളാകുന്ന പ്രക്രിയയിൽ ഇടപെടാൻ പാർലമെൻ്റിനോട് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, ക്രിമിനൽ കുറ്റാരോപിതരായ നിയമസഭാ സാമാജികരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “ജയിലിൽ കഴിയുന്നവർക്ക് വോട്ടുചെയ്യാൻ കഴിയില്ല, പക്ഷേ മത്സരിക്കാം ഒപ്പം തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യാം എന്നത് വിരോധാഭാസമാണെന്നും” വികാസ് സിംഗ് പറഞ്ഞു.
ഇത്തരം ആളുകൾ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ ഒരിക്കലും കരുതിയിരിക്കില്ല, അതിനാൽ തന്നെ ഒരു ഭരണഘടനാ ഭേദഗതി അത്യാവശ്യമായിരിക്കുകയാണ്. എന്തൊക്കെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ സ്ഥാനം നഷ്ടപ്പെടും എന്നതിൽ വ്യക്തത വേണം.
സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല, ഒരു പാർലമെൻ്റ് സീറ്റ് 60 ദിവസത്തിൽ കൂടുതൽ ഒഴിഞ്ഞുകിടക്കാൻ പാടില്ല . പാർലമെൻ്റ് ഇടപെടണം, അത്തരക്കാരെ തിരഞ്ഞെടുക്കാൻ അനുവദിക്കരുത്, ”മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു
Discussion about this post