വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ (90) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വാഷിങ്ടണിൽ വച്ചായിരുന്നു അന്ത്യം. നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളിൽ ഒരാളാണ് വില്യം ആൻഡേഴ്സൺ.
അദ്ദേഹത്തിന്റെ മകൻ ഗ്രിഗറി ആൻഡേഴ്‌സാണ് മരണവിവരം ലോകത്തെ അറിയിച്ചത്.
വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിന്റെ തീരത്ത് വിമാനം തകർന്നു വീഴുകയായിരുന്നു മുങ്ങൽ വിദഗ്ദർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യമായി മനുഷ്യർ ഭൂമിയുടെ ആകർഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രന്റെ ഭ്രമണ പഥത്തിൽ സഞ്ചരിക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവെൽ എന്നിവരായിരുന്നു അന്ന് വില്യമിനോനോടൊപ്പം പേടകത്തിലുണ്ടായിരുന്നത്. ആറു ദിവസത്തോളം നീണ്ട ദൗത്യം വിജയകരമായി പൂർത്തീകരിച്ച് കൊണ്ടാണ് അവര്‍ അന്ന് ചരിത്രത്തില്‍ ഇടം നേടിയത്. ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ട മനുഷ്യരിൽ ഒരാളാണ് വില്യം.
1969 മുതൽ 1973 വരെ നാഷണൽ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് കൗൺസിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു വില്യം ആൻഡേഴ്‌സ്. ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്നു.
Discussion about this post