ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയാണ് അനുമതി നൽകിയത്. പ്രസംഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടുള്ള പരാതിയിലാണ് നടപടി.
2010 ലായിരുന്നു സംഭവം. പ്രകോപനപരമായി പ്രസംഗിച്ചതിൽ അരുന്ധതി റോയിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇതിൽ വിചാരണ നടത്തുന്നതിന് വേണ്ടിയാണ് നടപടി. അരുന്ധതി റായിയ്ക്ക് പുറമേ കശ്മീർ കേന്ദ്രസർവ്വകലാശാലയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസ്സൈനെ വിചാരണ ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണം എന്ന നിലപാട് വ്യക്തമാക്കുന്നതാണ് പ്രസംഗം എന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് വിചാരണയ്ക്ക് അനുമതി നൽകിയത്. ഇവർക്ക് പുറമേ ഹൂറിയത് നേതാവ് സയ്യിദ് അലി ഷാ ഗിലാനി, അവതാരകൻ എസ്ആആർ ഗിലാനി, വരവരറാവു എന്നിവരും കേസിലെ പ്രതികളാണ്.
2010 നവംബർ 27 നായിരുന്നു സംഭവം. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ നടത്തിയ പ്രസംഗമായിരുന്നു വിവാദം ആയത്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗം അല്ലെന്നും, പാകിസ്താന് തിരികെ നൽകണം എന്നും പറയുന്ന തരത്തിൽ ആയിരുന്നു അരുന്ധതി റോയിയുടെ പ്രസംഗം. ഇത് വിവാദം ആയതിന് പിന്നാലെ കശ്മീർ സ്വദേശിയും ആക്ടിവിസ്റ്റുമായ സുശീൽ പണ്ഡിറ്റ് പരാതി നൽകുകയായിരുന്നു.
Discussion about this post