അപുലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വീണ്ടും സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഇരുവരും സെൽഫിയിടുത്ത് സൗഹൃദം പങ്കിട്ടത്.
ഇരുവരും തമ്മിലുള്ള സെൽഫി ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് . കഴിഞ്ഞ വർഷം , മോദിക്കൊപ്പമെടുത്ത സെൽഫി മെലോനി ഇൻസ്റ്റയിൽ പോസ്റ്റ് . നല്ല ചങ്ങാതിമാർ എന്ന തലക്കെട്ടോടെയാണ് മോദിക്കൊപ്പമെടുത്ത സെൽഫി അന്ന് മെലോനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ദുബായിൽ COP28 ഉച്ചകോടിക്കിടെയാണ് ഇരുവരും അന്ന് സെൽഫി എടുത്തത്.
മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ആയിരുന്നു ഇറ്റലിയിലേക്കുള്ള യാത്ര. സാങ്കേതികവിദ്യയുടെ കുത്തക അവസാനിപ്പിക്കണമെന്നും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെഷൻ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി എന്ന് മെലോനി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ താൻ മോദിയെ അഭിനന്ദിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. ഭീകരവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമാന നിലപാടുള്ള നേതാക്കളാണ് മെലോനിയും മോദിയും.








