ന്യൂഡൽഹി: ഭാരതത്തിന് വീണ്ടും അഭിമാനമായി റെയിൽവേ മേഖല. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഏറ്റവും വലിയ പൊതുസേവന പരിപാടി സംഘടിപ്പിച്ചതിനാണ് റെയിൽവേയ്ക്ക് നേട്ടം.
ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു റെയിൽവേയുടെ ആഭിമുഖ്യത്തിൽ പൊതുസേവന പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ നാൽപ്പത് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. ഇതോടെയാണ് ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത പരിപാടിയ്ക്കുള്ള റെക്കോർഡ് റെയിൽവേ സ്വന്തമാക്കിയത്.
2,140 മേഖലകളിൽ ആയിരുന്നു റെയിൽവേ പരിപാടി സംഘടിപ്പിച്ചത്. ഇതിൽ 40,19,516 പേരായിരുന്നു പങ്കെടുത്തത്. ആദ്യമായിട്ടാണ് പരിപാടിയിൽ ഇത്രയേറെ പേർ പങ്കെടുക്കുന്നത്. ഈ പരിപാടിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡുകൾ, ഓവർപാസുകൾ, അണ്ടർപാസുകൾ എന്നിവ നിർമ്മിക്കുന്നതിന് വേണ്ടി തറക്കല്ലിട്ടിരുന്നു. ഇതും നേട്ടത്തിലേക്ക് റെയിൽവേയെ നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴിൽ രാജ്യത്തിന്റെ റെയിൽവേ രംഗം നേട്ടങ്ങൾ കീഴടക്കുകയാണ്. ഇന്ന് യാത്രികരുടെ ഏറ്റവും പ്രിയപ്പെട്ട യാത്ര മാർഗമാണ് ട്രെയിനുകൾ. മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ട്രെയിനുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പക്കി. വന്ദേഭാരത്, നമോ ഭാരത് ട്രെയിനുകൾ കൊണ്ടുവന്ന് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കാനും കഴിഞ്ഞു.
Discussion about this post