ലക്‌നൗ; ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത കുട്ടികളോട് മോശമായി പെരുമാറിയ മൗലവിയ്‌ക്കെതിരെ വ്യാപക പരാതി. ബസ്തി ജില്ലയിലാണ് സംഭവം. അബ്ദുൾ ഹഫീസ് എന്ന മൗലവി, മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പ്രായപൂർത്തിയാകാത്തവരെകൊണ്ട് നിർബന്ധിച്ച് തന്റെ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കിച്ചുവെന്നാണ്് പരാതി മലമൂത്ര വിസർജനത്തിന് ശേഷം നിതംബം കഴുകിനൽകാൻ മൗലവി ആവശ്യപ്പെടാറുണ്ടെന്ന് ഒരു കുട്ടി ആരോപിച്ചു. നിർദ്ദേശങ്ങൾ നിരസിച്ചാൽ വിദ്യാർത്ഥികളെ ഇയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തൽഫലമായി, നിരവധി വിദ്യാർത്ഥികൾ മദ്രസയിൽ ചേരാൻ വിസമ്മതിച്ചു.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മൗലവി അബ്ദുൾ ഹഫീസ് പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്താനും മദ്രസയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഗൂഢാലോചനയാണിതെന്നും ഇയാൾ പറയുന്നു. തന്റെ സത്‌പേരിന് കളങ്കം വരുത്തുന്നവർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post