ന്യൂഡൽഹി: യാത്രക്കാരുടെ ചെക്ക് ഇൻ സമയം കുറയ്ക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യയുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൽ സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് (എസ്എസ്ബിഡി) സംവിധാനം ആരംഭിച്ചു. ഇതോടെ, കാനഡയ്ക്ക് ശേഷം എസ്എസ്ബിഡി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലും മൂന്നിലും ഇതിനോടകം 50 എസ്എസ്ബിഡി യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. നിലവിൽ കോമൺ യൂസ് സെൽഫ് സർവീസ് വഴി യാത്രക്കാർക്ക് കിയോസ്‌ക്കുകളിൽ ചെക്ക് ഇൻ ഡെസ്‌ക്കുകൾ മറികടക്കാനും ബോർഡിംഗ് പാസുകൾ പ്രിന്റ് ചെയ്യാനും ബാഗേജ് ടാഗുകൾ ശേഖരിക്കാനും കഴിയും. ഇതിന് ഏകദേശം ഒരു മിനിറ്റ് സമയമാണ് എടുക്കുക.
സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് യൂണിറ്റിൽ ബയോമെട്രിക്ക് ക്യാമറയിലൂടെ യാത്രക്കാർക്ക് അവരുടെ ബോർഡിംഗ് പാസുകളോ മുഖമോ സ്‌കാൻ ചെയ്യാം. ഇതോടെ കൺവോയർ ബെൽട്ടിൽ തങ്ങളുടെ ലഗേജ് വക്കാം. ഈ രീതിയിൽ ലഗേജ് വച്ചാൽ, ഉടനെ മെഷീനിൽ അതത് എയർലൈനിന്റെ അപ്ലിക്കേഷൻ തുറക്കും. സെൽഫ് ഡിക്ലറേഷൻ ഫോമിൽ യാത്രക്കാരൻ എഗ്രി നൽകുന്ന പക്ഷം, എസ്എസ്ബിഡി സിസ്റ്റം അതിന്റെ ഉചിതമായ മാനദണ്ഡം പരിശോധിക്കും. നിർണയം പൂർത്തിയായാൽ, ലഗേജ് സ്വയമേവ പ്രൊസസ് ചെയ്യും. 30 സെക്കന്റ് സമയം മാത്രമാണ് ഇതിനായി എടുക്കുക. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയർലൈനുകൾക്കാണ് ക്യുക്ക് ഡോപ്പ് സൊല്യൂഷൻ ലഭ്യമായിട്ടുള്ളത്.
Discussion about this post