ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച കോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ഇഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം സ്‌റ്റേ ചെയ്തത്
ഇഡിയുടെ ഹർജി കേൾക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വാദത്തിന് ശേഷം ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് വിവരം .
വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
Discussion about this post