തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ സംഭവം ആത്മഹത്യ അല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈകൾ പുറകിൽ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളറട സ്വദേശികളായ നന്ദകുമാർ-ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാർ ആണ് മരിച്ചത്. 13 വയസ്സായിരുന്നു. വീടിനുള്ളിലെ ജനാലയുടെ കമ്പിയുടെ മുകളിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് കുട്ടിയുടെ മുത്തശ്ശൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
അഖിലേഷിന്റെ സ്കൂളിലെ പിടിഎ മീറ്റിങ്ങിനായി മാതാപിതാക്കൾ പോയിരുന്ന സമയത്ത് ആയിരുന്നു കുട്ടി മരണപ്പെട്ടത്. കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് മുത്തശ്ശൻ തിരച്ചിൽ നടത്തിയപ്പോഴാണ് ജനാല കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുനിന്നും ആരും വീട്ടിലേക്ക് വന്നതായി കണ്ടില്ല എന്ന് മുത്തശ്ശൻ പോലീസിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post