മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് അന്വേഷണ സംഘം.വിരൽ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്‌ക്രീം കമ്പനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം. ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകൾ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകൾ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തിൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
പൂനെയിൽ നിന്നുള്ള 24 കാരനായ ഓംകാർ പോട്ടെ എന്ന ജീവനക്കാരന്റെ പൂനെ ജില്ലയിലെ ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഫാക്ടറിയിൽ മെയ് 11 ന് ഐസ്‌ക്രീം കോൺ നിറയ്ക്കുന്നതിനിടെ വിരലിന്റെ അറ്റം നഷ്ടപ്പെട്ടിരുന്നു.
വിരലുകൾ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങൾ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തൊഴിലാളികൾക്ക് രോഗങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു
Discussion about this post