തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാ കമ്മിറ്റി യോഗം. മേയർ സ്ഥാനത്തു നിന്നും മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നതിനാൽ ഒരു അവസരം കൂടി ആര്യ രാജേന്ദ്രന് നൽകാനും സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കും എന്നും യോഗത്തിൽ വിലയിരുത്തപ്പെട്ടു.
ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന ആളായാണ് മേയറെ ജനങ്ങൾ കാണുന്നത്. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ്. അത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മേയറും കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ മേയറും കുടുംബവും ചേർന്ന് നടുറോഡിൽ കാണിച്ചു കൂട്ടിയത് ഗുണ്ടായിസം ആണ്. സച്ചിൻ ദേവിന്റെ പ്രകോപനം മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ കാണുമായിരുന്നു. അതുകൊണ്ട് മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായി എന്നും സിപിഐഎം യോഗത്തിൽ വിലയിരുത്തിലുണ്ടായി.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണം മോശമാണ് എന്നുള്ളത് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് ഗുണകരമായിയെന്നും സിപിഐഎം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നടപടിക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.








