ന്യൂഡൽഹി: കേരള സർക്കാരിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വെറും വാചകമടിയിൽ ഒതുങ്ങുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി. 2019- 20 കാലയളവ് മുതല്‍ കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രഹാദ് ജോഷി കേരളാ സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ തുറന്നു കാട്ടിയത്.
എങ്കിലും കേരളത്തിലെ കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തുക അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് സിവില്‍ സപ്ലൈസ് ജോയിന്‌റ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നെല്ലിന് താങ്ങുവില വാര്‍ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൂടി കൂട്ടിച്ചേര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരിന്നിട്ട് പോലും കുറ്റകരമായ അനാസ്ഥയാണ് കേരള സർക്കാർ കാണിക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയായി കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തൽ
Discussion about this post