ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പ്രിവിലേജ് നടപടികൾ ആരംഭിക്കാൻ സർക്കാർ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുമെന്ന് സൂചന നൽകി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു.
ലോക്‌സഭയിലെ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും അനുസരിച്ച്, സഭയിൽ ഉന്നയിച്ച ക്ലെയിമുകളുടെ സാധുത നൽകാൻ സ്പീക്കർക്ക് ഒരു അംഗത്തോട് നിർദ്ദേശിക്കാനാകുമെന്നും ഇല്ലെങ്കിൽ വിഷയം പ്രത്യേകാവകാശ സമിതിയിലേക്ക് കൈമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന 15 അംഗങ്ങളാണ് പ്രിവിലേജ് കമ്മിറ്റിയിൽ ഉണ്ടാവുക . സഭയുടെ പ്രത്യേകാവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും പരിശോധിക്കലാണ് ഇതിൻ്റെ പ്രവർത്തനം. പ്രത്യേകാവകാശ ലംഘനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഓരോ കേസിൻ്റെയും വസ്‌തുതകളെ പരാമർശിച്ച് അത് നിർണ്ണയിക്കുകയും അതിൻ്റെ റിപ്പോർട്ടിൽ ഉചിതമായ ശുപാർശകൾ നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ ധർമ്മം. വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തി രാഹുൽ ഗാന്ധി തുടർച്ചയായി സഭയെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് ഇത്തരത്തിലൊരു നടപടിക്ക് ഭരണപക്ഷം കടക്കുന്നത് എന്നാണ് സൂചന.
“നോട്ടീസ് അല്ലെങ്കിൽ അപ്പീൽ നൽകിയിട്ടുള്ള ചട്ടം അനുസരിച്ച് നടപടി തുടരും. ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച്, ബഹുമാനപ്പെട്ട സ്പീക്കർക്ക് ഏതെങ്കിലും ഒരംഗം സഭയെ തെറ്റിദ്ധരിപ്പിച്ചത് എന്തുകൊണ്ടാണെന്നും ഏത് സാഹചര്യത്തിലാണ് എന്നും വിശദീകരിക്കുന്ന വിശദാംശങ്ങൾ നൽകാൻ അംഗത്തോട് നിർദ്ദേശിക്കാൻ കഴിയും. അംഗം തൻ്റെ പ്രസ്താവനകളെ സാധൂകരിക്കുകയോ ക്ഷമാപണം നടത്തുകയോ അല്ലെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതായി വന്നേക്കാം,” റിജ്ജു മാധ്യമപ്രവർത്തകരോട് പറഞ്ഞു
Discussion about this post