തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ ശ്രമിക്കുന്നതെന്നും ആ തള്ളിനോപ്പം നിൽക്കാനില്ലെന്നും സുരേഷ് ഗോപി തുറന്നു പറഞ്ഞു.
1997 മുതൽ ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് അവർ ശ്രമിക്കുന്നത്.”- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പൽ സാൻ ഫെർണാഡോയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഗംഭീര സ്വീകരണം നൽകിയിരുന്നു. ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് തുറമുഖം നടപ്പിലാക്കിയതെന്ന് പോലും മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു
2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖത്തിനായി ടെണ്ടർ വിളിച്ചപ്പോൾ അദാനി പോർട്സ് മാത്രമായിരുന്നു ടെണ്ടർ നൽകാൻ തയ്യാറായി വന്നത്. അദാനിയെ നാഴികയ്ക് നാൽപ്പത് വട്ടം തെറി വിളിക്കുന്നവരാണ് ഇപ്പോൾ വിഴിഞ്ഞം പോർട്ടിന് പുറകിൽ ഞങ്ങളാണ് എന്ന് പറഞ്ഞു വരുന്നത്. 6000 കോടി രൂപ ചിലവ് വരുന്നത് കോഴയാണ് എന്ന് പറഞ്ഞതും സി പി ഐ എമ്മിന്റെ മുഖപത്രമായിരിന്നു.
Discussion about this post