ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ഇരുനില മേല്‍പ്പാലം ബെംഗളൂരുവില്‍ തുറന്നു. ഭാഗികമായി ആണ് യാത്രക്കാർക്ക് വേണ്ടി മേല്‍പ്പാലം തുറന്നു നല്‍കിയത്. ഒരു വശത്തേക്കുള്ള പാതയാണ് തുറന്നത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മേല്‍പ്പാലത്തിലൂടെ കാര്‍ ഓടിച്ചുനോക്കിയശേഷമാണ് യാത്രക്കാര്‍ക്ക് ഇതിലൂടെ പോവാന്‍ അനുമതി നല്‍കിയത്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയും കാറിലുണ്ടായിരുന്നു.
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷന്‍ മുതല്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ വരെ നിര്‍മ്മിച്ചിരിക്കുന്ന മേല്‍പ്പാലത്തിന് 3.3 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. മേല്‍പ്പാലത്തിന്റെ താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെ നിലയിലൂടെ മെട്രോ സര്‍വീസും പ്രവർത്തിക്കും. ഈ വര്‍ഷം അവസാനത്തോടെ താഴത്തെ പാതയില്‍ മെട്രോ സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കും.
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന മേല്‍പ്പാലം യാഥാർത്ഥ്യമായതോടെ ഇവിടെ നിന്നും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വരെ ട്രാഫിക് സിഗ്‌നല്‍ ഇല്ലാതെ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. റാഗിഗുഡ്ഡയില്‍നിന്ന് എച്ച്.എസ്.ആര്‍. ലേഔട്ട്, ഹൊസൂര്‍ റോഡ് എന്നിവിടങ്ങളിലേക്കും സിഗ്നല്‍ ഇല്ലാതെ പോവാം.
Discussion about this post