ദില്ലി: ബിഹാറിന് പ്രത്യേക പദവി നൽകാനാവില്ലെന്ന് നിലപാട് പാർലമെൻ്റിലറിയിച്ച് കേന്ദ്ര സർക്കാർ . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് പ്രത്യേക പദവി നൽകാനാവില്ലെന്ന് വിശദീകരിച്ചത് . 2012ൽ തന്നെ ബീഹാറിന്റെ ഈ ആവശ്യം മന്ത്രിതല സമിതി നിർദ്ദേശം തള്ളിയതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി . ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു. അതേസമയം ബഡ്ജറ്റിൽ സഖ്യകക്ഷികൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്താണ് വകയിരുത്തിയിട്ടുള്ളത് എന്ന ആകാംക്ഷയിലാണ് ഇന്ന് ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകാൻ പോകുന്നത് . തൊഴിലില്ലായ്മയും വിലക്കയറ്റവും പരിധിയിൽ കൂടുതൽ ഉയരാതിരിക്കാനും നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രിയും , ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
Discussion about this post