കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ ഭീമമായ തുക മാസപ്പടിയായി കൈപറ്റിയെന്നാണ് കേസ്.
അതേസമയം കേസ് രാഷ്ടീയ പ്രേരിതമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയത് . സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹർജിക്ക് പിന്നിലെന്നുമാണ് സർക്കാരിന്റെ നിലപാട്.
Discussion about this post