ന്യൂഡൽഹി : രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് വിദേശത്തേക്ക് പോകാൻ ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം എന്ന നിർദ്ദേശത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. സാമ്പത്തിക ക്രമക്കേടുകളോ വലിയ തുക ആദായ നികുതി കുടിശ്ശിക ഉള്ളവർക്കോ ആണ് ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ആവശ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
നിലവിലെ ഭേദഗതി എല്ലാ യാത്രക്കാർക്കും ടാക്‌സ് ക്ലിയറൻസ് നിർബന്ധമാക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പ് നിയമപ്രകാരം എല്ലാവർക്കും ടാക്‌സ് ക്ലിയറൻസ് ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടത്.
എന്തെങ്കിലും വലിയ സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ട് ആദായനികുതി, സ്വത്തുനികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നേരിടുന്നവരാണെങ്കിൽ അവർക്ക് രാജ്യത്തിന് പുറത്തു പോകാൻ ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ആവശ്യമാണ്. കൂടാതെ 10 ലക്ഷം രൂപയിൽ കൂടുതൽ നികുതി കുടിശ്ശികയുള്ളവരും വിദേശയാത്രയ്ക്ക് ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.









Discussion about this post