ധാക്ക : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയന്റെ രംഗഘട്ട് അതിർത്തി ഔട്ട്പോസ്റ്റിലാണ് സംഭവം. വനിതാ ബിഎസ്എഫ് കോൺസ്റ്റബിൾ ധൈര്യത്തോടെ സ്വയം പ്രതിരോധിക്കുകയും അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഓടിച്ചു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു .
സിസിടിവി കൺട്രോൾ റൂം ഡ്യൂട്ടിക്കിടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാർ വരുന്നത് വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽ പെട്ടുന്നത്. 13 മുതൽ 14 വരെ നുഴഞ്ഞുകയറ്റക്കാരാണ് ഇന്ത്യയിലേക്ക് അന്താരാഷ്ട്ര അതിർത്തി (ഐബി) കടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് എന്ന് ബിഎസ്എഫ് കോൺസ്റ്റബിൾ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥ പറഞ്ഞു. നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൺസ്റ്റബിൾ ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും വാക്കാൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നീട് സംഘം ആക്രമിക്കാൻ ശ്രമിച്ചു. ഒരടി പിന്നോട്ടില്ലാതെ കോൺസ്റ്റബിൾ സംഘത്തെ നേരിടുകയായിരുന്നു. പിന്നീട് മറ്റ് സൈനികർ എത്തി സ്റ്റൺ ഗ്രനേഡ് എറിഞ്ഞതോടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് സംഘം ബംഗ്ലാദേശിലേക്ക് മടങ്ങിയത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ 3 ദിവസത്തിനിടെ തുടർച്ചയായി മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്.സംഭവസ്ഥലത്ത് നിന്ന് മാരാകമായ ആയുധങ്ങളും കണ്ടെടുത്തട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന്, ബിഎസ്എഫ് ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിന് (ബിജിബി) ശക്തമായ പ്രതിഷേധം അറിയിക്കുകയും പ്രാദേശിക പോലീസിന് പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു.












Discussion about this post