ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പാമ്പ് പിടിത്തുക്കാരനെ കടിച്ച രാജവെമ്പാല ചത്തു. മദ്ധ്യപ്രദേശിലെ സാഗറിലായിരുന്നു സംഭവം. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാമ്പ് പിടിത്തക്കാരൻ ചന്ദ്രകുമാർ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രിവിട്ടു.
കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. വനമേഖലയിൽ നിന്നും അിച്ചെത്തിയ പാമ്പ് റോഡിന് കുറുകെയായി നിലയുറപ്പിക്കുകയായിരുന്നു. ഇത് കണ്ട പ്രദേശവാസികൾ വിവരം ചന്ദ്രകുമാറിനെ അറിയിച്ചു. അവിടെയെത്തിയ ചന്ദ്രകുമാർ പാമ്പിനെ പിടികൂടാനുള്ള ശ്രമവും തുടങ്ങി. എന്നാൽ ഇതിനിടെ പാമ്പ് അദ്ദേഹത്തെ കടിയ്ക്കുകയായിരുന്നു.
പാമ്പ് പിടിയിലായതോടെ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ കുറച്ച് നേരങ്ങൾക്ക് ശേഷം പാമ്പിനെ നോക്കിയപ്പോൾ ചത്ത നിലയിൽ കാണുകയായിരുന്നു. പിടികൂടിയ ശേഷം പാമ്പിനെ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനുള്ളിൽ ശ്വാസം ലഭിക്കാതെയായിരുന്നു പാമ്പ് ചത്തത് എന്നാണ് സൂചന. അതേസമയം ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
Discussion about this post