ഗുവാഹത്തി: ലൗജിഹാദ് കേസുകൾ ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ രജിസ്റ്റർ ചെയ്യുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് വേളയിൽ ഞങ്ങൾ ‘ലൗ ജിഹാദിനെ’ കുറിച്ച് സംസാരിച്ചു. ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് ഒരു പൊതുവേദിയിൽ വെച്ച് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമായി സംസ്ഥാനത്ത് ജനിച്ച വ്യക്തിയായിരിക്കണമെന്ന പുതിയ നയം ആവിഷ്കരിക്കുമെന്നും ഹിമന്ത ശർമ്മ പ്രഖ്യാപിച്ചു. ഈ നയം സംസ്ഥാന സർക്കാർ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാന പ്രകാരം ഒരു ലക്ഷം സർക്കാർ ജോലികളിൽ സ്വദേശികൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും പാർട്ടി യോഗത്തിൽ അസം മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post