ധാക്ക : ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. അതിർത്തി സുരക്ഷയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരും മുഖവുരയ്ക്ക് എടുക്കരുത് എന്ന് ഗവർണർ സി വി ആനന്ദ് ബോസ് പറഞ്ഞു.
ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. വിവരങ്ങളുടെ സത്യാവസ്ഥ അറിയുന്നതിനായി 24 മണിക്കൂറും ബന്ധപ്പെടാനായി ഒരു വാച്ച്‌ഡോഗ് പാനൽ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ അതിർത്തി സുരക്ഷിതമാണ്. ഇതിൽ പേടിക്കാനായി ഒന്നും തന്നെയില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക. രാജ്ഭവൻ ഉന്നതാധികാര നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും എന്ന് – സി വി ആനന്ദ് ബോസ് പറഞ്ഞു.
ഇന്ത്യയിലേക്ക് പ്രക്ഷോഭകാർ അനധികൃത പ്രവേശനം നടത്താതിരിക്കാൻ രാജ്യം ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വഷളായത്തോടെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ബിഎസ്എഫ് . ഉയർന്ന ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post