പത്തനംതിട്ട : ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങി എന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം കുറ്റക്കാരനാണെന്ന് കണ്ടെത്തൽ. കുറ്റം കണ്ടെത്തിയതോടെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പാർട്ടി. തിരുവല്ല ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെതിരെ ആണ് സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ടരവർഷം മുൻപ് ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ നിയമനം നടത്തി തരാമെന്ന് പറഞ്ഞ് രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കൊച്ചു പ്രകാശ് ബാബുവിനെ എതിരായ കുറ്റം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും കൊച്ചു പ്രകാശ് ബാബുവിനെ പാർട്ടി ഒഴിവാക്കി. ഏരിയ കമ്മിറ്റി അംഗമായ ബാബുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചു പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മറ്റൊരു പാർട്ടി അംഗമാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്.
Discussion about this post