കൊൽക്കത്ത: ബംഗാളിൽ യുവ ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി ബംഗാളിനെ മൊത്തത്തിൽ പഴിചാരേണ്ടതില്ല എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ പരാമർശം. എന്നാൽ ഇതിനെതിരെ ആരാധകരടക്കം രംഗത്ത് വന്നിരുന്നു. ഇതോടു കൂടെ പ്രൊഫൈൽ പിക് മാറ്റി പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് താരം.
ഓഗസ്റ്റ് പത്തിനാണ് ഒറ്റപ്പെട്ട സംഭമെന്ന് ഗാംഗുലി പ്രതികരിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിട്ടു ഗാംഗുലി. ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണവുമായി ഗാംഗുലി വീണ്ടുമെത്തിയത്. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാന്‍ ധൈര്യം വരാത്ത പാകത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് ഗാംഗുലി പഞ്ഞു. നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെയാണ് എക്സില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം കറുപ്പണിയിച്ചുള്ള പ്രതിഷേധം. താരത്തിന്‍റെ പ്രതിഷേധം നിരവധി പേര്‍ ഏറ്റെടുത്തു. എന്നാല്‍, മുഖം രക്ഷിക്കലാണെന്ന് വിമര്‍ശനവും ഗാംഗുലി നേരിടുന്നുണ്ട്.
Discussion about this post