തിരുവനന്തപുരം : ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തിവെച്ചതിന് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സർക്കാർ ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. അത് എന്തിനായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം എന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറാക്കണം. ഇരകളുടെ പേരുകൾ പുറത്ത് പറയാത്തത് സർക്കാരിന്റ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവച്ചത് എന്തിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സമാധാനപരമായ ഒരു അന്തരീക്ഷം സിനിമാ സെറ്റുകളിൽ സർക്കാർ ഉണ്ടാക്കി കൊടുക്കണം. ഇതിനുള്ള സാഹചര്യം സർക്കാർ ഒരുക്കി കൊടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post