കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് മാറ്റിവെച്ചു. ബുധനാഴ്ചത്തേക്കാണ് മാറ്റിവെച്ചത്.
അതിനിടെ മനോജിന്റെ സഹോദരന് മുന്‍കൂര്‍ ജാമ്യം അനുവദിയ്ക്കരുതെന്ന് കാട്ടി നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ജാമ്യം നൽകിയാൽ ജയരാജൻ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മനോജിെൻറ സഹോദരൻ ഹൈകോടതിയിൽ ഹര്‍ജി നൽകിയത്.
തലേശ്ശരി സെക്ഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജയരാജന് പറയുന്നത്. യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് തെളിവുകളുടെ അഭാവത്തിലും തന്നെ പ്രതിയാക്കുകയായരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ ജയരാജന് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post