തിരുവനന്തപുരം : സംസ്ഥാനത്തിന് ആശ്വാസമായി മലപ്പുറത്ത് നിരീക്ഷണത്തിലായിരുന്ന മൂന്നുപേരുടെ നിപ പരിശോധനഫാലങ്ങൾ നെഗറ്റിവ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാദ്ധ്യമപ്രവർത്തകരോട് അറിയിച്ചതാണിത്. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റിവായി.നിലവിൽ 255 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 50 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണ്.
അതേസമയം കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളാ അതിർത്തിയിൽ കർശന നടപടികളുമായി തമിഴ്‌നാട് രംഗത്ത് വന്നു. മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ ത്മിഴ്‌നാട് സർക്കാർ നിർദ്ദേശം നൽകി. പുതിയ സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കാനും നിപ രോഗലക്ഷണമുള്ളവരെ കർശനമായി നിരീക്ഷിക്കാനും തമിഴ്‌നാട് സർക്കാർ ജില്ലാ ആരോഗ്യ ഓഫീസർമാരോടാണ് തമിഴ്‌നാട് സർക്കാർ പറഞ്ഞിട്ടുള്ളത്. ഇതിനെ തുടർന്ന് അതിർത്തികളിൽ, 24 മണിക്കൂറും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും
Discussion about this post