കർണാടകത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശം തടയാനാവില്ലെന്നും, നടപടികളുമായി കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാട്ടി സിദ്ധരാമയ്യ സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ച് അന്വേഷണം മുന്നോട്ട് പോകാം എന്ന് വിധിച്ചത്.
സാധാരണനിലയിൽ, ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയാണെങ്കിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം. മുഖ്യമന്ത്രിക്കെതിരായ അഴിമതി കേസ് അത്തരമൊരു സാഹചര്യമാണിതെന്നും, അതിനാൽ തന്നെ അന്വേഷണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ (മുഡ) കണ്ണായ ഭൂമി അനധികൃതമായി അനുവദിച്ചു എന്നാണ് കേസ്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17, 218 വകുപ്പുകൾ പ്രകാരമാണ് അനുമതി
Discussion about this post