ന്യൂഡൽഹി; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വിജയക്കുതിപ്പ് തുടരുന്നതിനിടെ മാതവിനെ വിളിച്ച് അനുഗ്രഹം തേടി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്’. ‘ ഞാൻ എല്ലാ ജോലികളും അവസാനിപ്പിച്ച് വൈകുന്നേരത്തോടെ അവിടെയെത്തും. നന്ദി. എനിക്ക് നിങ്ങളുടെ അനുഗ്രഹം തരൂ എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഫോണിൽ പറഞ്ഞത്.
ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തുമെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഹായുതി 212 സീറ്റുകളിലും എംവിഎ 68 മണ്ഡലങ്ങളിലും മുന്നിലാണ്. മഹായുതിയിൽ ബിജെപി സ്ഥാനാർത്ഥികൾ 111 സീറ്റുകളിലും ശിവസേന 58 സീറ്റുകളിലും എൻസിപി 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു.പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ഇടറി വീഴുകയായിരുന്നു. 101 ഇടത്ത് മത്സരിച്ച കോൺഗ്രസ് 24 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 95 ഇടത്ത് മത്സരിച്ച ശിവസേന 19 ഇടത്തും, 86 ഇടത്ത് മത്സരിച്ച എൻസി 25 ഇടത്തും ലീഡ് ചെയ്യുന്നു.
മിലിന്ദ് ദേവ്റ ( ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ), ആദിത്യ താക്കറെ (ശിവസേന യുബിടി), സന്ദീപ് ദേശ്പാണ്ഡെ (എംഎൻഎസ്) എന്നിവർ മത്സരിക്കുന്ന വോർലിയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് യുദ്ധഭൂമിയിലെ പ്രധാനമണ്ഡലങ്ങളിലൊന്ന് അജിത് പവാറും അദ്ദേഹത്തിന്റെ ചെറുമകൻ യുഗേന്ദ്ര പവാറും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബാരാമതിയിൽ. നാഗ്പൂർ സൗത്ത് വെസ്റ്റിൽ, കോൺഗ്രസിന്റെ പ്രഫുൽ ഗുദാധേയുടെ വെല്ലുവിളികൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാലാം തവണയും വിജയം ലക്ഷ്യമിടുന്നു.












Discussion about this post