ന്യൂഡൽഹി : ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് 72 കോടി കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ . അമിത് ഷാ ചെയർമാനായ ഉന്നധികാര സമിതിയുടെതാണ് തീരുമാനം. മണ്ണിടിച്ചില്ലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് ഈ സമിതി അനുവദിച്ചിരിക്കുന്നത്. 139 കോടി രൂപ വീതം ഹിമാചൽ പ്രദേശിനും ഉത്തരാഖാണ്ഡിനും , വടക്ക് കിഴക്ക് സംസ്ഥാനങ്ങൾക്കായി 378 കോടി രൂപയും , മഹാരാഷ്ട്രക്ക് 100 കോടി രൂപയും സമിതി അനുവദിച്ചിട്ടുണ്ട്.
കേരളത്തിന് 72 കോടി രൂപയും കർണാടകയ്ക്ക് 72 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് പശ്ചിമബംഗാൾ 50 കോടി രൂപയും വകയിരിത്തിട്ടുണ്ട്. ഏഴ് നഗരത്തിൽ പ്രളയ ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു. ഈ വർഷം വിവിധ സംസ്ഥാനങ്ങൾക്കായി 21476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു
Discussion about this post