ഹൈദരാബാദ്; തെലങ്കാനയിൽ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാരായൺപേട്ട് ജില്ലയിലെ മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 22 വിദ്യാർത്ഥികളെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷ ബാധയെന്നാണു സംശയം.
ലബോറട്ടറി പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) അറിയിച്ചു. വിദ്യാർഥികൾ സമീപത്തെ ബേക്കറികളിൽനിന്നും കടകളിൽനിന്നും ലഘുഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്.
സ്‌കൂളിലെ 400 ലധികം വിദ്യാർത്ഥികളും സ്‌കൂൾ ഹെഡ്മാസ്റ്ററും അദ്ധ്യാപകരും ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ 22 വിദ്യാർഥികൾക്കു തലവേദന, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഉരുളക്കിഴങ്ങും വഴുതനങ്ങയും വേണ്ടത്ര പാകം ചെയ്യാതെയാണ് നൽകിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
Discussion about this post