വാഷിംഗ്ടൺ ഡിസി: ഇന്ത്യക്ക് എതിരെയും ഇസ്രയേലിനെതിരെയും കൊലവിളിയുമായി ഒളിവിൽ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് അസ്ഹർ. രണ്ട് ദശാബ്ദത്തിലേറെയായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ വളരെ കാലത്തിനു ശേഷമാണ് ഇത്തരത്തിൽ ഒരു ആഹ്വാനം നടത്തുന്നത്. തീവ്രവാദ സംഘടന നടത്തുന്ന ഓൺലൈൻ ഡിജിറ്റൽ ഫോറമായ ജയ്ഷ്-ഇ-മുഹമ്മദിൻ്റെ (ജെഇഎം) കേഡർ ആണ് ഇത് പുറത്ത് വിട്ടത്.
നരേന്ദ്ര മോദി നമ്മെ വെല്ലുവിളിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നമ്മുടെ ശവകുടീരത്തിനു മേൽ നിന്ന് നൃത്തം ചെയ്യുകയാണ്. ഇതൊക്കെ കാണുമ്പോൾ ഞാൻ ലജ്ജിച്ചു പോവുകയാണ്. ലോകത്തെ ഇസ്ലാമിക വത്കരിക്കുന്നതിന് തടസ്സം നിൽക്കുന്നത് ഈ രണ്ടു പേരാണ്. ഇന്ത്യയും ഇസ്രയേലും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും നാശം ആണ് ഞങ്ങൾക്ക് വേണ്ടത്. അസ്ഹർ ആക്രോശിച്ചു.
“അല്ലാഹുവിൻറെ വചനത്തിലും ജിഹാദിലും വിശ്വസിക്കാത്ത ഭയാനകമായ ഭരണാധികാരികൾ കാശ്മീരിലും പലസ്തീനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും ഞങ്ങളെ പരാജയപ്പെടുത്തി,” അസ്ഹർ പുതിയ പ്രസംഗത്തിൽ പറയുന്നു. “ഒന്നും മാറ്റാൻ കഴിയില്ല അമേരിക്ക ലോകത്തെ ഭരിക്കും. അവർ പറയുന്നു,”
അതെ സമയം മസൂദ് അസ്ഹർ പ്രസംഗിച്ച സ്ഥലം അടക്കം മനസിലായെന്ന് ഒരു ഇന്ത്യൻ ഇന്റലിജൻസ് ഉദോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനിലെ ബഹവൽപൂരിന് പുറത്തുള്ള 1,000 ഏക്കർ വിസ്തൃതിയുള്ള ഉമ്മുൽ-ഖുറ സെമിനാരിയിലും മോസ്‌ക് കോംപ്ലക്‌സിലും കഴിഞ്ഞ മാസം അവസാനമാണ് ഇത് നടന്നതെന്ന് ജെയ്‌ഷെഎമ്മുമായി പരിചയമുള്ള ഒരു ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. കെട്ടിടത്തിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിരവധി ഭവന ബ്ലോക്കുകളും ഉൾപ്പെടുന്നു.
Discussion about this post